Monday, September 28, 2009

എളവൂര്‍ തൂക്കം

ഒരു പഴ്യ വിശേഷം :
എളവൂര്‍ പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ "എളവൂര്‍ തൂക്കം" എന്ന് കേട്ടിരിക്കുമല്ലോ. ദുരാചാരമെന്നുപറഞ്ഞ്‌ അത്‌ ഇപ്പോള്‍ അവിടെ നടക്കുന്നില്ല. കൊളുത്തില്‍ തൂങ്ങാനുള്ള അളുകള്‍ക്ക്‌ 41 ദിവസത്തെവൃതവും ഒരു പ്രത്യേകതരം തൈലം തേച്ചുള്ള തിരുമ്മലും ഉണ്ട്‌. ദിവസത്തിനിടക്കുള്ള തിരുമ്മല്‍കൊണ്ട്‌ ശരീരത്തിലെ (കൊളുത്തുന്ന സ്ഥലത്തെ) ചര്‍മ്മം മാംസത്തില്‍നിന്നും വേര്‍പ്പെട്ടു നില്‌ക്കും. വേര്‍പ്പെട്ടു നില്‌ക്കുന്ന ചര്‍മ്മത്തിലാണ്‌ തൂക്കത്തിനുള്ള കൊളുത്ത്‌ കോര്‍ക്കുന്നത്‌.

വിവിധ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 1987ല്‍ തൂക്കം നിരോധിച്ചിരുന്നു. 2004 മുതല്‍ തൂക്കം ചടങ്ങ് വീണ്ടും നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു ക്ഷേത്രം അധികൃതര്‍. ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ തൂക്കം നടത്തുന്നതിനെതിരെ മുന്നോട്ടുവന്നിരുന്നു.



എളവൂര്‍ തൂക്കം : വീഡിയോ

Thursday, September 17, 2009

ഉത്രാടപ്പാച്ചിലില്‍.....





ദൈവമേ! കാത്തുകൊള്‍കങ്ങു, കൈവിടാതിന്നു ഞങ്ങളെ
നാവികന്‍ നീ ഭവാബ്‌ധിക്കു, രാവിവന്‍തോണി നിന്‍പദം
ഒന്നൊന്നാ എണ്ണി എണ്ണി, തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം, നിന്നിലസ്‌പന്ദമാകണം.

അന്നവസ്ത്രാദി മുട്ടാതെ, തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു, തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
ആഴിയും തിരയും കാറ്റും, ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും, നീയുമെന്നുള്ളിലാകണം.

നീയല്ലോ സൃഷ്ടിയും, സൃഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാവിയും, മായാവിനോദനും
നീയല്ലോ മായയെനീക്കി, സായൂജ്യം നല്‍കുമാര്യനും.

നീ സത്യം ജ്ഞാനമാനന്ദം, നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും, മൊഴിയുമോര്‍ക്കില്‍ നീ
അകവും പുറവും തിങ്ങും,മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്‌തുന്നൂ ഞങ്ങളങ്ങെ, ഭഗവാനേ, ജയിക്കുക.

ജയിയ്ക്കുക മഹാദേവ, ദീനവന പരായണാ
ജയിയ്ക്കുക ചിദാനന്ദ, ദയാസിന്ധോ ജയിയ്ക്കുക
ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.



ദൈവദശകം എന്ന ഈ പ്രാര്‍ത്ഥനാഗീതം അമ്മയുടെ സ്മരണാര്‍ത്ഥം ഇവിടെ സമര്‍പ്പിക്കുന്നു.

------------------------------------------


സെപ്റ്റംബര്‍ 1 , 2009 .
ഉത്രാടപ്പാച്ചിലിനിടയില്‍
ഈ സ്നേഹമഴ പെയ്തുതോര്‍ന്നു,
വലിയൊരു ശൂന്യത ബാക്കിവച്ചുകൊണ്ട്......




ഗോപീചന്ദ് ....
ആലാപനം - കടപ്പാട്‌ : ഗൂഗിള്‍